Followers

12.11.12

ചിമ്മിനി വിളക്ക്.




                                                           ചിമ്മിനി വിളക്ക്.

                                   പണ്ട് ... പണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍  നാലിലോ മറ്റോ   പഠിക്കുന്ന കാലം അന്നൊക്കെ പവര്‍കട്ട് കൊണ്ട് സമയം നോക്കുന്നകാലം ഓരോ ആഴ്ചയിലും പവര്‍ കട്ട് സമയം മാറികൊണ്ടിരിക്കും..... അന്നൊക്കെ പവര്‍കട്ട് ആകാന്‍ പൂതിയായിരിന്നു കാരണം അപ്പോള്‍ പടിക്കാതിരിക്കാലോ ..... കറന്റ്‌ പോയാല്‍ ചിമ്മിനി വിളക്കും കത്തിച്ചു എല്ലാവരും കൂടി ഹാളില്‍ ഇരിന്നു സംസാരിക്കും പല കഥകള്‍ ചിലപ്പോള്‍ അടക്കി പിടി
ച്ച  സംസാരങ്ങള്‍ കാരണം കുട്ടികള്‍ ഉണ്ടല്ലോ അവര്‍ കേള്‍ക്കാനും പാടില്ല എന്ടായാലും ആ ചിമ്മിനി വിളക്കിന്റെ പ്രകാശം എനിക്ക് നല്ല ഇഷ്ട്ടമായിരിന്നു . ഈര്ക്കിലിയോ കടലാസ് തുണ്ടോ കത്തിച്ചു കളിക്കുന്ന കാലം ഇടയ്ക്കു ചുരുട്ടി കത്തിച്ചു പുക പുറത്തു വിടുന്ന കാലം എന്തായാലും അന്ന് പവര്‍ കട്ടിനെ  ഞാന്‍ സ്നേഹിചിരിന്നു പവര്‍ കട്ട് ആയാല്‍ പിന്നെ പടിക്കണ്ടല്ലോ .....
അന്ന് ദൂരദര്‍ശന്‍ ചാനല്‍ അരങ്ങു വാഴുന്ന കാലമായിരിന്നു അതില്‍ ചിത്രഗീതം എന്ന പരിപാടി ഞങ്ങള്‍ മുടങ്ങാതെ കാണുകയും ചെയ്തിരിന്നു. പുതിയ ഫിലിമുകളിലെ പാട്ടുകളുമായി വരുന്ന സൂപര്‍ പരിപാടി. ഏതോ ഒരു പ്രത്യേക ദിവസത്തിലാണ് പരിപാടി പ്രക്ഷേപണം ചെയ്തിരുന്നതെന്നാണ് എനിക്ക് ഓര്‍മ്മ .... ഞാരാഴ്ചയോ മറ്റോ.... എന്തായാലും അന്നേരം എല്ലാവരും ടി വി ക്കുമുന്നില്‍ എത്തും......
ആ കാലങ്ങളില്‍ എന്റെ മൂത്തമ്മാന്റെ (വല്യമ്മ ) മകന്‍ വൈകുന്നേരങ്ങളില്‍ വീടിലേക്ക്‌ വരുമായിരിന്നു. ആളൊരു സംഗീത പ്രേമി ആയതു കൊണ്ട് തന്നെ ചിത്രഗീതം തുടങ്ങുന്നതിനു മുന്നേ അദ്ദേഹം അവിടെ എത്തുമായിരിന്നു അത് എത്ര തിരക്കാനന്കിലും ശരി.....
                               അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പവര്‍ കട്ട് സമയത്ത് ചിമ്മിനി വിളക്കിനു മുന്നില്‍ കൂടിയിരിന്നു സൊറ പറയുമ്പോള്‍ അതാ നമ്മുടെ കക്ഷി ഓടി വരുന്നു. നേരെ വന്നു " എന്താ എല്ലാരും ഇവിടെ ഇരിക്കുന്നത് ചിത്രഗീതം തുടങ്ങീല്ലേ? " എന്നും ചോദിച്ചു കൊണ്ട് ചിമ്മിനി വിളക്കും എടുത്തു കൊണ്ട് നേരെ ടി വി യുടെ അടുത്തേക്ക്‌ ഓടി ....." നിങ്ങളൊക്കെ മറന്നിട്ടുണ്ടാകും അല്ലെ എത്രാമത്തെ പാട്ടയോ എന്തോ ? " എന്ന് പറയുകയും ടി വി യുടെ സ്വിച്ചില്‍ അമര്‍ത്തി കൊണ്ടിരിക്കുകയും ചെയ്തു..... അദ്ദേഹത്തിന്റെ ചെയ്തികളില്‍ അല്‍പ്പനേരം അമ്പരന്നു പോയ ഞങ്ങള്ള്‍ക്ക് പിന്നീട് ചിരി നിര്‍ത്താനായില്ല ...... അപ്പോഴാണ്‌ അദ്ദേഹവും  തനിക്കു പറ്റിയ അമളിയെ കുറിച്ച് ഓര്‍ക്കുന്നത് .... അപ്പോഴും ചിമ്മിനി വിളക്ക് ഇതൊന്നും കാര്യമാക്കാതെ  അവിടെയാകെ പ്രകാശം പരത്തികൊണ്ടിരിന്നു..

pensil drawing

എന്റെ സുഹൃത്ത് ഹന്സിന്‍ ജാബിരിന്റെ മകള്‍ റിഹാം  മറിയം എന്റെ വരയില്‍ .

സുറുമകണ്ണുള്ള രാജകുമാരി

  
                                            സുറുമകണ്ണുള്ള രാജകുമാരി

                                  ര്‍ത്തു പെയ്തിരുന്ന മഴയുടെ ശക്ത്തി അല്പം കുറഞ്ഞണ്ണു, എന്നാലും ചാറ്റല്‍ വിട്ടു പോയിട്ടില്ല. മരങ്ങളെയും ചെടികളെയും പുഴയും ചുംബിച്ചു അവനങ്ങനെ പെയ്യുന്നുണ്ട് തിരികെ പോവാന്‍ മടിച്ചു കൊണ്ട്. വഴിയില്‍ പെയ്തു വീണ മഴത്തുള്ളികള്‍ ചാലിലൂടെ പുഴയിലേക്ക് ഒഴുകുന്നുണ്ട്, ഒഴുകി മറിയുന്ന പുഴയെ പുണരാന്‍. രാമന്റെ തോണി അക്

കരെക്കു പോകാന്‍ കാത്തു നില്‍ക്കുന്നുണ
്ട്, മഴക്കാലമായാല്‍ വല്ല്യ കഷ്ട്ടമാണ് സ്കൂളില്‍ പോകുന്ന നൂറില്‍ പരം കുട്ടികള്‍ക്ക് രാമന്റെ തോണിയാണ് ആശ്രയം, രാമന്‍ തന്നെ ചിലര്‍ക്ക് സമയം നിശ്ചയിച്ചന്നു അവര്‍ ആ സമയത്ത് അവിടെ എത്തിയിരിക്കണം അല്ലങ്കില്‍ പിന്നെ അവസാന ട്രിപ്പിനു കാത്തു നില്‍ക്കേണ്ടി വരും അല്ല അവനെ പറഞ്ഞിട്ടും കാര്യമില്ല ഇവരൊക്കെ ഒരുമിച്ചു വന്നാല്‍ ..

രാമന്‍ തോണിയില്‍ കയറി കൂവാന്‍ തുടങ്ങി , ചിലര്‍ ചാറ്റല്‍ മഴയെ കാര്യമാക്കാതെ തോണിയില്‍ കയറുന്നുണ്ട്.

"ഡാ നീ പോരുന്നില്ലേ? മഴ കുറവുണ്ട് .."
ഇല്ല നീ വിട്ടോ ഞാന്‍ അടുത്ത ട്രിപ്പില്‍ വരാം
മനുവിനെ പറഞ്ഞു വിട്ടു റഫി മരച്ചുവട്ടില്‍ നിന്നു.
"സുഹൈലേ... ഡാ തടിയാ .. ഞാനും ഉണ്ട് , ഒന്ന് നിക്കടാ ... "
ഹ നീ ഇന്ന് ഒറ്റയ്ക്കാണോ? റഫി എവിടെ മനൂ ?
"അവന്‍ റൂബിയെ കാത്തു നില്‍ക്കായിരിക്കും ആ മരത്തിനടിയില്‍ നില്‍ക്കുന്നുണ്ട്
മഴ ഇനിയും വരുമെന്നതിനാല്‍ ഞാന്‍ ഇങ്ങു പോന്നു "
"ഹും അവനു പിന്നെ മഴയോ വെയിലോ ഇല്ലല്ലോ റൂബി ഉണ്ടെങ്കില്‍"
"ഹ ഹ പാവം ജീവിച്ചു പോക്കൊട്ടടാ"
മ്... മ് ... ഞാനൊന്നും പറയുന്നില്ലേ ....

കലങ്ങി മറിഞൊഴുകുന്ന പുഴയിലൂടെ രാമന്റെ തോണി അക്കരെക്കു പോകുന്നത് നോക്കി റഫി നിന്നു, തോണിയില്‍ നിന്നും രാമന്റെ പട്ടു കേള്‍ക്കുന്നുണ്ട്

" ഈ തോണിയിലക്കരെ പോരാന്‍ 
  നീ കൂടെ പോരുമോ പെണ്ണെ
  നെഞ്ചോട്‌ ചേര്‍ന്നിരിന്നു കൈകള്‍
  ചേര്‍ത്തു പോകാം പെണ്ണെ
  ഈ തോണിയിലക്കരെ പോരാന്‍ ..."

                 പാട്ട് കേട്ട് കനവുകണ്ടു മരത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍ അവന്‍ ആസ്വതിച്ചു നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നും പവിഴമുത്ത് പൊഴിയുന്ന പോലെയുള്ള ചിരികേട്ടത്. അവന്‍ സന്തോഷത്തോടെ തിരിഞ്ഞു നോക്കി, അതെ തന്റെ രാജകുമാരി റംസാന്‍ നിലാവ് പോലെ, ചുണ്ടില്‍ പുഞ്ചിരിയുമായി , കവിളില്‍ അകത്തു ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെ നുണക്കുഴികള്‍ തെളിയുന്നുണ്ട്, സുറുമയെഴുതിയ കണ്ണുകളാല്‍ ഇടകണ്ണിടുന്നുണ്ട്‌, തന്നെ പുണരാന്‍ വെമ്പുന്ന മഴയെ തടുത്തു കുടയും ചൂടി ...

റഫിക്കരികില്‍ എത്തിയപ്പോള്‍ റൂബി വേഗത ഒന്ന് കുറച്ചു . കൂട്ട് കാരികള്‍ ഒന്ന് അമര്‍ത്തി മൂളി കടന്നു പോയി ....മഴ പ്രണയപരവശനായി ചിണുങ്ങി ചിണുങ്ങി പെയ്തുകൊണ്ടിരിന്നു.

"എത്രനേരമായി പൊന്നെ നിന്നെ കാത്തു ഈ മഴയില്‍ നില്‍ക്കുന്നു"
"ഞാന്‍ പറഞ്ഞോ മഴ കൊള്ളാന്‍ ഒരു കുട എടുത്തു പോന്നുടെ?"
"കുടയോ ... പിന്നെ ഞാന്‍ എങ്ങെനെ എന്റെ രാജകുമാരിയുടെ കുടയില്‍ കയറും, എങ്ങെനെ നിന്റെ അത്തറിന്‍ ഗന്ധമാസ്വതിക്കും ?"

മടിച്ചു നിന്നിരുന്ന തെക്കന്‍ കാറ്റ് ഒന്ന് ഇളകി വീശി ഇലകളില്‍ വിശ്രമിചിരിന്ന മഴത്തുള്ളികളെ ഒന്ന് പൊഴിച്ചു, റഫി അവളുടെ കുടയിലേക്ക്‌ ചേര്‍ന്ന് നിന്നു.അവള്‍ നാലുപാടും അറിയാതെ ഒന്ന് നോക്കിപ്പോയി .

"ഹും കുടയില്‍ കയറി അത്തറും ആസ്വതിച്ചു നടന്നു എന്നെ എന്നാണാവോ വീട്ടില്‍ കയറ്റാതാക്കുക".

ഹോ നിന്നെ കയറ്റിയില്ലങ്കില്‍ നീ ഇങ്ങു പോരെ നിനക്കായ് ഞാന്‍ എന്റെ ഹൃദയം കൊണ്ടൊരു കൊട്ടാരം പണിയാം , നിനക്കരികില്‍ നിന്റെ പുഞ്ചിരിയും കണ്ടു ഈ സുറുമ കണ്ണുകള്‍ നോക്കി കാവലിരിക്കാം എന്തെ പോരെ ?

"മ്... മ് .... വല്ല്യ വല്ല്യ വാക്കുകള്‍ പറഞ്ഞാല്‍ മതി നിക്ക് മനസിലാവില്ലല്ലോ "
"അത് പോട്ടടി പെണ്ണെ എന്തെ ഇന്ന് വൈകിയേ ?"
"നല്ല മഴയല്ലേ എങ്ങെനെ പോരാനാ ഞങ്ങള്‍ സുനിതയുടെ വീട്ടില്‍ നിന്നു എനിക്കിനി അടുത്ത ട്രിപ്പല്ലേ .. അല്ല നീ എന്തെ പോവഞ്ഞേ ഇനിയിപ്പോ രാമേട്ടന്‍...
"ഓ രാമേട്ടന്‍ ഒന്നും പറയില്ല അങ്ങേര്‍ക്കറിയാം ..."
"എന്തറിയാം ?"
"എല്ലാം അറിയാം"
"ന്റെ പടച്ചോനെ ഉപ്പയുടെ ചെവിയിലെങ്ങാന്‍ എത്തിയാല്‍ ..."
"എത്തിയാല്‍ എന്താ? എനിക്കാരെയും പേടിയില്ല"
"ഉണ്ടാവില്ല എനിക്കങ്ങനെ അല്ലല്ലോ ഉള്ള അടിയൊക്കെ ഞാന്‍ വങ്ങേണ്ടി വരും

കടവിനോട് അടുക്കാരായപ്പോള്‍ തന്നെ രാമാന്‍ നീട്ടി കൂവാന്‍ തുടങ്ങി റൂബിയുടെ കൈകളാല്‍ കുടയില്‍ പിടിച്ചു റഫി കടവിലേക്ക് നടന്നു.കടവ് എത്തിയപ്പോഴേക്കും മഴ വീണ്ടും വന്നു. എല്ലാവരെയും പെട്ടന്ന് കയറ്റി രാമന്‍ തോണി തിരിച്ചു.

മഴയുടെ കുളിരില്‍ ഒരു കുടക്കീഴില്‍ അവര്‍ പ്രണയശ്രീലതരായി. പുഴയുടെ ഓളങ്ങളുടെ താളത്തില്‍ അവര്‍ പ്രണയം പങ്കുവെച്ചു,കണ്ണുകളാല്‍ കനവുകള്‍ കൈമാറി, അവരുടെ കൈകള്‍ക്കിടയില്‍ പെട്ട് പാവം കുടയുടെ പിടി ഞെരിപിരി കൊണ്ടു . പ്രണയവും മഴയും രാമന്‍ തന്റെ പാട്ട് ആസ്വതിച്ചു പാടാന്‍ തുടങ്ങി

" ഈ തോണിയിലക്കരെ പോരാന്‍
  നീ കൂടെ പോരുമോ പെണ്ണെ
  നെഞ്ചോട്‌ ചേര്‍ന്നിരിന്നു
  കൈകള്‍ ചേര്‍ത്തു പോകാം പെണ്ണെ
  ഈ തോണിയിലക്കരെ പോരാന്‍ ..."

                                                ഓളങ്ങള്‍ക്ക് ശക്ത്തികൂടിയതോ എന്തോ , രാമന് തോണി നിയന്ത്രിക്കാനായില്ല ഒഴുക്കിന്റെ ശക്ത്തിയും തോണിയിലുള്ളവരുടെ വെപ്രാളവും, രണ്ടു ഉലയലോട് കൂടി തോണി മറിഞ്ഞു...
കോര്‍ത്തു വെച്ച കൈകള്‍ മുറുക്കി പിടിച്ചു വെള്ളത്തിനു താഴോട്ടു പോയി തന്റെ മുടിയില്‍ പിടിച്ച കൈകള്‍ വേര്‍പെടുത്താന്‍ കോര്‍ത്തുവെച്ച കൈ റഫി വിട്ടു. തന്നെ പിടിച്ചു താഴ്ത്തിയവനില്‍ നിന്നും സ്വതന്ത്രനായപ്പോള്‍ റൂബിയെ കാണുന്നില്ല. വെള്ളത്തിനു മുകളില്‍ വന്നു ആര്‍ത്തു വിളിച്ചു കാണുന്നില്ല, വീണ്ടും വെള്ളത്തിനു അടിയിലേക്ക്. മുങ്ങി താഴുന്ന എത്രയോ പേര്‍ കലങ്ങി മറിഞ്ഞ വെള്ളത്തില്‍ ഒന്നും വ്യക്തമാകുന്നുമില്ല . കാലില്‍ പിടിച്ചു താഴോട്ടു വലിച്ചയാളെ റഫി പിടിച്ചു പൊക്കി സുനില്‍ അവന്‍ വെള്ളം കുടിച്ചു കണ്ണു തുറിചിരിക്കുന്നു അവനെ കൊണ്ട് കരയിലേക്ക് നീന്തി , കുറെ പേര്‍ മറിഞ്ഞ തോണിയില്‍ പിടിച്ചു നില്‍ക്കുന്നുണ്ട് സുനിലിനെ കരയിലാക്കി റൂബിയെ വിളിച്ചു കൊണ്ട് അവന്‍ വീണ്ടും പുഴയിലേക്ക് നീന്തി...
മുന്നില്‍ കണ്ട മുടിയിഴകലെല്ലാം കയ്യിലോതുക്കി കരയിലേക്ക് തിരിച്ചു നീന്തി. റൂബിയെ മാത്രം കണ്ടില്ല അവന്റെ ശരീരം തളര്‍ന്നു തുടങ്ങി അവന്‍ തിരിച്ചു നീന്തി കയ്യില്‍ ചുറ്റി പിടിച്ച മുടിയുമായി കരയില്‍ എത്തുന്നതിനു മുന്നേ അവന്റെ കൈകള്‍ കുഴഞ്ഞു ശരീരം വെള്ളത്തില്‍ അലിഞ്ഞു പോകുന്നപോലെ പിടി അയഞ്ഞു അവന്‍ വെള്ളത്തിലേക് താഴ്ന്നു ...

                                                കണ്ണുകള്‍ തുറന്നപ്പോള്‍ സുനിലും മനുവും ഫസലും അടുത്തുണ്ടായിരിന്നു... സ്കൂള്‍ മൊത്തം അവിടെ ഉണ്ടെന്നു തോന്നി അവനു. താന്‍ സ്കൂളിലാണന്ന തോന്നല്‍ നെഴ്സുമാരെ കണ്ടപ്പോഴാണ് മാറിയത് .

"ഞാന്‍ .. ഞാന്‍ .. റൂബി ..."
"ഒന്നുമില്ല.. ഒന്നുമില്ലടാ രാമെട്ടനാ നിന്നെ കരക്കെത്തിച്ചത്"
"റൂബി, എന്റെ റൂബി അവള്‍... അവള്‍ എവിടെ ... എനിക്കവളെ.... എനിക്കവളെ രക്ഷിക്കാനായില്ലടാ അവളെ മാത്രം .... "
അവന്‍ ആര്‍ത്തു കരഞ്ഞു
അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി ....
"എടാ എനിക്കവളെ ഒന്ന് കാണിച്ചു താടാ അവസാനമായെങ്കിലും ...
എടാ ഫസലേ പ്ലീസ്...."
അവര്‍ അവനു അരികില്‍ ചെന്നു
നീ ഇങ്ങനെ കരയല്ലേ .. ആദ്യം സമാതാനിക്ക്
അവന്‍ തേങ്ങി തേങ്ങി കരഞ്ഞു...
അവര്‍ അവനെ മെല്ലെ ബെഡ്ഡില്‍ എണീപ്പിച്ചു ഇരുത്തി
"ദേ അങ്ങോട്ട്‌ നോക്ക് ആ കിടക്കുന്നത് ആരാണന്നു ..."
അവന്‍ തനിക്കു മുന്നിലുള്ള ബെഡിലെക്ക് നോക്കി, തന്റെ രാജകുമാരി, റംസാന്‍ പിറ പോലെ ...
"ഡാ അവള്‍ ... അവള്‍ക്കു വല്ലതും "

ഒരു കുഴപ്പവും ഇല്ല ഉറങ്ങുകയാണ് നേരെത്തെ എണീറ്റപ്പോള്‍ നിന്നെ ചോദിച്ചിരിന്നു ..

"അവളെ ആരാ ...."

"ഇത് നല്ല കഥ .. എല്ലാവരെയും നീ തന്നെയല്ലേ രക്ഷിച്ചത് നീ കുഴങ്ങുമ്പോള്‍ നിന്റെ കയ്യില്‍ ഇവളായിരിന്നു രാമേട്ടന്‍ നിന്നെ പൊക്കിയപ്പോള്‍ നീ ഇവളുടെ മുടിയില്‍ മുറുക്കി പിടിചിരുന്നത്രേ

അവന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊഴിഞ്ഞു

"ഡാ ഞാന്‍ അറിഞ്ഞിരുന്നില്ലടാ അവളാണന്നു എന്റെ കണ്ണു അടയുമ്പോള്‍ പോലും മനസ്സില്‍ അവളെ രക്ഷിക്കാന്‍ പറ്റാത്തതിലുള്ള ..."

അ അ .. എന്തായാലും തോണി മറിഞ്ഞത് കൊണ്ടു ഒരു കാര്യം നടന്നു.

എന്തെ ?

അവളുടെയും നിന്റെയും വീട്ടുകാര്‍ സംഗതി അറിഞ്ഞു നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി..

എങ്ങെനെ ? ആരാ പറഞ്ഞത് ? ഈ സമയത്താനോടാ ഇതൊക്കെ ...

ആഹാ ഇപ്പൊ ഞങ്ങള്‍ക്കായോ കുറ്റം ? നിങ്ങള്‍ രണ്ടു പേരും ബോതമില്ലാതെ പരസ്പരം പേര് വിളിച്ചു കിടന്നാല്‍ ഇവിടെ ബോതമുള്ളവര്‍ക്ക് ഒന്നും മനസ്സിലാവില്ലേ ?

അവിടെ ഒരു കൂട്ടചിരിയായിരിന്നു ...

അവളുടെ ഉപ്പ നിന്നെ വന്നു കണ്ടാടാ നിന്റെ നെറ്റിയില്‍ ഉമ്മ വെച്ചാ അങ്ങേരു പോയത് .... അവന്റെ കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊഴിഞ്ഞു കൊണ്ടിരിന്നു. മനുവും ഫസലും സുനിലും കൂടി രാമേട്ടന്റെ പാട്ട് പാടാന്‍ തുടങ്ങി

" ഈ തോണിയിലക്കരെ പോരാന്‍
നീ കൂടെ പോരുമോ പെണ്ണെ
നെഞ്ചോട്‌ ചേര്‍ന്നിരിന്നു
കൈകള്‍ ചേര്‍ത്തു പോകാം പെണ്ണെ
ഈ തോണിയിലക്കരെ പോരാന്‍ ..."

അവന്‍ വീണ്ടും ബെഡ്ഡിലേക്ക് നോക്കി .... അവള്‍ ഉറങ്ങുകയാണ് ...നെഞ്ചോട്‌ ചേര്‍ത്തു തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു പ്രണയത്തിന്റെ തീരങ്ങളിലേക്ക് മഴയില്‍ കുളിര്‍കോരി തന്നെ കൊണ്ടുപോവാന്‍ വരുന്ന തന്റെ രാജകുമാരനെയും സ്വപ്നവും കണ്ട്....

ഫാഇസ് കിഴക്കേതില്‍