Followers

3.12.12

മഴ നനഞ്ഞ കണ്ണുകള്‍



                       നിനച്ചിരിക്കാതെ പെയ്ത വേനല്‍ മഴയില്‍ ഓടി പ്ലാട്ഫോമിലേക്ക്  കയറി ഞങ്ങള്‍ . ട്രെയിന്‍ വരുന്നതും കാത്തു നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി കുളിര്‍ കോരി നിന്നു . തൃശ്ശൂരില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് അവളെ കണ്ടത്. എന്‍റെ കൂടെ കൂട്ടുകാരും ഉണ്ട് അവര്‍ കൂടെ കൂടിയാല്‍ പിന്നെ എല്ലാം കുളമാകും മുന്നേ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. കൂട്ടുകാരല്ലേ ഒപ്പം കൂട്ടാം എന്ന് കരുതി ഒരുമിച്ചിരിന്ന് തേനൊഴുക്കുമ്പോഴാകും ചിലര്‍ കേറിയങ്ങ് ഗോളടിക്കും പിന്നെ നമ്മള്‍ പിന്നില്‍ വല്ല ഡിഫെന്‍സിലും കളിക്കേണ്ടി വരും.

                           പണ്ടൊരു ദിവസം ഒരുത്തിയെ ഒറ്റക്ക് കിട്ടിയിട്ട് മനോഹരമായി കത്തിയടിക്കുംബോഴാ സുഹൈല്‍ കടന്നു വരുന്നത്. എന്നാ ഞാന്‍ നല്ലൊരു കാര്യത്തിലല്ലേ അവന്‍ നടത്തട്ടെ എന്ന് ആ പഹയനുണ്ടോ കരുതുന്നു അവന്‍ കേറി എന്റെ അടുത്ത വന്നിരിന്നു. പണ്ടാരം പിന്നെ പരിചയപെടുത്താതിരിക്കാന്‍ ഒക്കില്ലല്ലോ. ഒടുവില്‍ അവന്‍ കേറിയങ്ങ് വിളയാട്ടം തുടങ്ങി. അവനാണങ്കില്‍ ഒടുക്കത്തെ ഗ്ലാമറും .. അവസാനം ഞാന്‍ കേട്ട് കൊണ്ടിരിക്കേണ്ടി വന്നു. അവന്റെ കത്തി കൊണ്ട് അവള്‍ വേദനിക്കുമ്പോള്‍ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരിന്നു ... എന്ത് ദ്രോഹമാടാ ഞാന്‍ നിന്നോട് ചെയ്തത്? എന്ന രീതിയില്‍ ,
ഒടുവില്‍ ഞാന്‍ അവിടെന്നു എണീറ്റ്‌ ഡോറിനു അടുത്തേക്ക്‌ പോയി. കുറച്ചു കഴിഞ്ഞപ്പോ അവളും അങ്ങോട്ട്‌ വന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി അവനെ കാണുന്നില്ല . എവിടെ എന്ന് അവളോട ചോദിച്ചപ്പോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞു . ഞാന്‍ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി . അവളെ വിട്ടു അവന്‍ എങ്ങെനെ പോയി ? എനിക്കങ്ങു വിശ്വാസമായില്ല . അവളോട്‌ ചോദിച്ചിട്ടാനങ്കില്‍ മറുപടിയും പറയുന്നില്ല. പട്ടമ്പി എത്തിയപ്പോള്‍ അവളോട യാത്രയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് . ബസ്സ്റ്റാന്റില്‍ നിന്നാണ് പിന്നെ സുഹൈലിനെ കണ്ടത്. അവനോട എന്താ കാര്യം എന്ന് ചോദിച്ചു. കുറെ ചോദിച്ചപ്പോ അവന്‍ പറഞ്ഞു .. ഓ അവള്‍ക്കു വല്യ ജാഡയാ ...
                             പക്ഷെ അവിടെ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി അല്ലാതെ ആ പഹയന്‍ ഒരു പെണ്ണിനേയും ജാഡ എന്ന് വിളിക്കില്ല . അവളുടെ അടുത്ത നിന്ന് വേണ്ടപോലെ  കേട്ടിട്ടുണ്ടാകുമെന്നു തോന്നി.

                             കുറെ കാലങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കാണാന്‍ ഇടയായി. കണ്ടപ്പോള്‍ തന്നെ അവള്‍ കൈ കാണിച്ചു ഷൊര്‍ണൂരില്‍ നിന്നും അടുത്ത സീറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ഇരിന്നു. കുശലങ്ങല്‍ക്കിടയില്‍ സുഹൈലിനെ കുറിച്ച് അവള്‍ ചോദിച്ചു .. പണ്ടാരം അവനെ മറന്നിട്ടില്ലേ എന്ന് ഞാന്‍ മനസ്സില്‍ കരുതി ... അവന്‍ അപ്പുറത്തെ ബോഗിയില്‍ ഉണ്ടെന്നു പറഞ്ഞു. അന്ന് ഉണ്ടായതിനെ കുറിച്ച് ഞാന്‍ ചോദിച്ചു അപ്പോഴല്ലേ അവളുടെ ജാടയെ കുറിച്ച് എനിക്ക് മനസിലായത്... അവന്റെ കത്തി സഹിക്ക വെയ്യാതായപ്പോള്‍ അവള്‍ എന്റെ നമ്പര്‍ അവനോടു ചോദിച്ചു ... നിങ്ങ പറ അവന്‍ കൊടുക്കുമോ ? പക്ഷെ അവന്‍ കൊടുത്ത് അവന്റെ നമ്പര്‍ .. അവളാനങ്കിലോ സംസാരിക്കുന്നതിനിടയില്‍ അതിലേക്കു അടിച്ചു അവന്‍ അത് കാണാതെ അവള്‍ക്കു മുന്നില്‍ ഇരുന്നു തന്നെ ഫോണ്‍ എടുക്കുകയും ചെയ്തു ... പിന്നെ പറയണോ ? ഇതും പറഞ്ഞു അവള്‍ ചിരിക്കാന്‍ തുടങ്ങി ഞാനും അടുത്തുണ്ടായിരുന്ന മറ്റു യാത്രക്കാരും ... അതിലെ ഒരു ചേച്ചീ ഇടയ്ക്കിടയ്ക്ക് ട്യൂബ് ലൈറ്റ് പോലെ ചിരിക്കുന്നുണ്ടായിരിന്നു. എന്തായാലും അന്ന് ചോദിച്ചതല്ലേ എന്ന് പറഞ്ഞു ഞാന്‍ ചുളിവില്‍ നമ്പര്‍ കൊടുത്തുട്ടോ ... നല്ലൊരു സുഹൃത്ത് ... കണ്ണൂര്‍ പയ്യാമ്പലം ബീചിനടുത്താണ് വീട് .

                              എന്തായാലും അതുമാതിരി ഒരു അവസ്ഥ വരരുതെന്ന് ഞാന്‍ തീരുമാനിചിരിന്നു. അത് കൊണ്ട് തന്നെ ഇവളെ കണ്ടപ്പോള്‍ അവിടെ ബാഗും വെച്ച് ഞാന്‍ കൂട്ടുകാരുടെ കൂടെ പയി . അവര്കെല്ലാം ഓരോ സീറ്റ് കിട്ടി എന്ന് കണ്ടപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. കണ്ണാടിയില്‍ നോക്കി നനഞ്ഞ  മുടിയിഴകള്‍ ഭംഗിയാക്കി ... 

                                   ബാഗ്‌ വെച്ചിടത്ത് എത്തിയപ്പോ അവള്‍ ജനലിനോട്‌ ചേര്‍ന്ന് പുറത്തേക് നോക്കിയിരിക്കുന്നു. വെള്ളയില്‍ പച്ച കളറുള്ള ചുരിദാര്‍ വെളുത്ത നിറം പാറികളിക്കുന്ന മനോഹരമായ മുടി , ചിലവ നെറ്റിയിലും കവിളിലുമായി ഒട്ടി കിടക്കുന്നു  കറുത്ത ഫ്രെയിം ഉള്ള കണ്ണട നെറ്റിയില്‍ ചെറിയ വളരെ ചെറിയ ഒരു പൊട്ട്, ഇടത്തെ കയ്യില്‍ വാച്ച് കെട്ടിയിരിക്കുന്നു , കഴുത്തില്‍ അണിഞ്ഞ നേര്‍ത്ത മാല മാറില്‍ പറ്റി കിടക്കുന്നു, അതിന്റെ കൂടെയുള്ളതാണന്നു തോന്നുന്നു മഞ്ഞു തുള്ളി പോലെ കമ്മലും, കവിളില്‍ മഴത്തുള്ളികള്‍ ചിത്രം വരച്ച പോലെ , ചെറിയ ചാറ്റല്‍ മഴയെ ഉള്ളൂ അവയുടെ നേര്‍ത്ത തുള്ളികള്‍ അവളുടെ കവിളുകളില്‍ ഉമ്മ വെക്കുന്നു അവ ആസ്വതിച്ചു അവള്‍ കണ്ണുകള്‍ മെല്ലെ അടക്കുന്നു.. വേറിട്ട്‌ നില്‍ക്കുന്ന മനോഹരമായ് കണ്‍പീലികള്‍  ആകെ കൂടി  ഒരു പ്രത്യേക  ചന്തം തന്നെ. ആദ്യ കാഴ്ചയേക്കാള്‍ മനസ്സ് വല്ലാതെ  പിടിച്ചിരുത്തിയ സൌന്ദര്യം ....

                അപ്പോഴേക്കും ട്രെയിന്‍ എടുത്തു കഴിഞ്ഞു. ഞാന്‍ അവളുടെ മുന്നില്‍ ഇരിന്നു. എന്റെ അടുത്ത് അവളുടെ അച്ഛനും അവള്‍ക്കു അടുത്ത അമ്മയും അനിയനും വന്നിരിന്നു. ഛെ ... എല്ലാം പോയി എന്ന് ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി . ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി അയാള്‍ എനിക്ക് മനം കുളിര്‍ക്കുന്ന ഒരു പുഞ്ചിരി തന്നു ... ഹാവൂ സമാദാനമായി ..

                  പൂങ്കുന്നം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പരിചയപെട്ടു. ശ്രിതി എന്നാണു അവളുടെ പേര്,അച്ഛന്‍ അവളുടെ പേര് പറഞ്ഞപ്പോള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെ ചിരി അങ്ങനെ കിട്ടിയിരിക്കുന്നു എന്ത് ചന്തം ആ പുഞ്ചിരി കാണുവാന്‍, സംസാരത്തിനിടയില്‍ അവളെ ഞാന്‍ ഇടയ്ക്കിടെ നോക്കി കൊണ്ടിരിന്നു കാറ്റില്‍ പാറി മുന്നോട്ടു വരുന്ന മുടിയിഴകളെ പതിയെ ചെവിക്കു പിന്നില്‍ ഒതുക്കി വെക്കുന്നത്, കാറ്റ് കൊണ്ട് ഉണങ്ങുന്ന ചുണ്ടുകളെ നാവു കൊണ്ട് നനപ്പിക്കുന്നത്, കണ്‍പീലികള്‍ ഇളകുന്നത്, കാതിലെ മഞ്ഞു തുള്ളി ആടുന്നത് ചുണ്ടില്‍ വന്നു വീഴുന്ന മഴത്തുള്ളികളെ നുണയുന്നത് വിരലുകളാല്‍ മഴയെ പുണരുന്നത്  നനഞ്ഞുതിര്‍ന്ന കണ്ണുകള്‍ പിടക്കുന്നത്‌   അങ്ങനെ ഓരോ കാഴ്ചയും സുന്ദരം . പക്ഷെ ഒന്നും മിണ്ടുന്നില്ല ഇടയ്ക്കിടെ നോക്കുന്നുണ്ട് ഞങ്ങള്‍ പറയുന്ന തമാശ കേട്ട് പുഞ്ചിരിക്കുന്നുമുണ്ട്.

                മഴയ്ക്ക് ശക്ത്തി കൂടി ജനലിന്റെ ഗ്ലാസ് വലിച്ചിടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ അവ താഴ്ത്തികൊടുത്തു ,പുറത്തെ കാഴ്ചകള്‍ മതിയായിട്ടാണോ മഴ അതികമായത് കൊണ്ടോ  എന്തോ അവള്‍ അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞു. ഇത് തന്നെ പറ്റിയ അവസരം ..

        ഇപ്പൊ എന്ത് ചെയ്യുന്നു ?      
 അവളോട്‌ ചോദിച്ച മറുപടിക്ക് അമ്മയാണ് മറുപടി തന്നത്
പ്ലസ്‌ ടു കഴിഞ്ഞു ...

ഇത്ര നേരമായിട്ടും ഒന്നും മിണ്ടിയിട്ടില്ല .. ഇനിയിപ്പോ സംസാര ശേഷി ഉണ്ടാവില്ലേ .. എന്തായാലും ഒന്നുടെ ചോദിക്കാം ...

ഏതായിരിന്നു എടുത്തിരുന്നത് ?

സയന്‍സ് ...

ഹ അവള്‍ മറുപടി പറഞ്ഞു .. അപ്പൊ സംസാരിക്കാനറിയാം കൊച്ചു കള്ളി മിണ്ടാതിരിക്കുകയായിരിന്നു അല്ലെ ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍കെല്ലാം മറുപടി പറഞ്ഞു .. അവള്‍ക്കു എന്നോട് ചോദിക്കാന്‍ അവളുടെ അച്ഛന്‍ ഒരൊറ്റ ചോദ്യം പോലും ബാക്കി വെച്ചിരുന്നില്ല ... ദുഷ്ട്ടന്‍ ...

നിങ്ങള്ക്ക് വെകേഷന്‍ ഒന്നും ഇല്ലേ ?

ദേ വന്നു ചോദ്യം .. ഞാന്‍ ആവേശത്തോടെ പറഞ്ഞു

ഉണ്ടല്ലോ  .. ഓണത്തിനും പൂരത്തിനും ക്രിസ്തുമസിനും അത് തന്നെ ദാരാളം ...

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവള്‍ ഉറകത്തിലേക്ക് വഴുതി വീണു അമ്മയുടെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങുന്നത് കാണാന്‍ നല്ല രസമുണ്ടായിരിന്നു. ഈ പെണ്ണ് ഇങ്ങനെ കിടന്നു ഉറങ്ങിയാല്‍ തടി കൂടില്ലേ യാത്രയിലോക്കെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിന്നൂടെ എന്നൊക്കെ തോന്നി ..മഴയുടെ ശക്ത്തി കൊണ്ട് എന്റെ സീറ്റിലേക്ക് വെള്ളം വരാന്‍ തുടങ്ങി ഞാന്‍ അവളുടെ അച്ഛന്റെ അടുത്തേക്ക്‌ മാറി ഇരുന്നു .. ഓരോ സ്ഥലത്തെത്തുംബോഴും മഴയുടെ കളി കാണാന്‍ കഴിഞ്ഞു ചിലയിടത്ത് പെയ്യാതെ ചിലയിടത്ത് പതിയെ ചിലയിടത്ത് ശക്ത്തിയില്‍ അങ്ങനെ മഴ കളിച്ചു കൊണ്ടിരിക്കുന്നു ...

അവളുടെ അനിയന്‍ മുകളില്‍ വെച്ചിരിക്കുന്ന വലിയ ബാഗില്‍ നിന്നും വെള്ളമെടുത്തു കുടിക്കുന്നത് കണ്ടു ഞാന്‍ അച്ഛനോട് ചോദിച്ചു എവിടെന്നാ യാത്ര കഴിഞ്ഞു വരുന്നത് ടൂര്‍ ആയിരിന്നോ ?
അതെ ഒരാഴ്ചത്തെ ട്യൂറാ മാസത്തില്‍ ഓരോ തവണ ...
അതെന്താ അവിടെ ബന്ധുക്കളാരെങ്കിലും ഉണ്ടോ ?
ഹേ .. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി വരികയാ
ചെക്ക് അപ്പ്‌ ഉണ്ടോ മാസവും ? ഏതിലെക്കാ പോകുന്നെ ?
എം ജി ഹോസ്പിറ്റല്‍ ..
എന്താ അവിടേക്ക് പോകാന്‍
അത് ഐ സ്പെഷലിസ്റ്റു ഹോസ്പിറ്റല്‍ ആണ് ...
നിങ്ങള്ക്ക് വേണ്ടിയാണോ ?
അല്ല മോള്‍ക്കാ ..
എന്ത് പറ്റി കാഴ്ചക്ക് വല്ല തകരാറും ?

അവള്‍ക്കു ..... അവള്‍ക്കു എട്ടു മാസത്തോളമായി കണ്ണ് കാണാതായിട്ട് ...

പുറത്തു മഴ ശക്ത്തി കൂടി ഇടയ്ക്കു മിന്നലും  ഇടിയുടെ ശീല്ക്കാരങ്ങളും എന്‍റെ തലയ്ക്കു എന്തോ അടിച്ച പോലെ തോന്നി ആകെ മരവിപ്പ് .. മനസ്സ് കീറി മുറിയുന്ന പോലെ , വായും മൂക്കും പൊത്തിപിടിച്ച്‌ എന്നെ ശ്വാസം മുട്ടിക്കുന്ന പോലെ തലക്കുള്ളില്‍ ആകെ ഒരു പിരി പിരിപ്പ് ... തിളങ്ങുന്ന ആ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ലന്നു, മനോഹരമായ ആ മുഖത്തു കണ്ണുകളെന്ന പേരില്‍ ഇളകുന്ന രണ്ടു വസ്ത്തുക്കള്‍ മാത്രമാണന്നു, , പുറത്തു പെയ്യുന്ന മഴയെ അവള്‍ കണ്ടിട്ടില്ലന്ന് നിറഞ്ഞു നില്‍കുന്ന പാടങ്ങളും നഞ്ഞുതിര്‍ന്ന മരങ്ങളും അവള്‍ കണ്ടിട്ടില്ലന്ന്,ഇത്ര നേരവും അവള്‍ക്കു മുന്നില്‍ ഇരിന്നിട്ടും അവള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞിട്ടില്ലന്നു  .... ഞാന്‍ ശക്ത്തിയായ് ശ്വാസം വലിച്ചു .. എവിടെയോ തങ്ങി നില്‍കുന്ന പോലെ വീണ്ടും വീണ്ടും ശക്ത്തിയായ് വലിച്ചു ...പതിയെ ചാരി കണ്ണുകള്‍ അടച്ചു ഇരിന്നു ...

ഒരു ദിവസം കെമിസ്ട്രി ലാബില്‍ നിന്നും എന്തോ കണ്ണിലേക്ക് ആയാതാണ്, അന്ന് കണ്ണ് അടച്ചിട്ടു പിന്നെ തുറന്നത് രണ്ടാഴ്ച കഴിഞ്ഞിട്ടാണ്. കാഴ്ച നഷ്ട്ടപെടാം എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിന്നു ... തുറന്നപ്പോള്‍ മങ്ങിയ കാഴ്ചയായിരിന്നു പിന്നെ ഒരാഴ്ച്ചയെ വേണ്ടി വന്നുള്ളൂ അവളും ഞങ്ങളും ഇരുട്ടിലേക്ക് പോവാന്‍,ഇപ്പൊ ചെറിയ ഒരു മങ്ങിയ വെളിച്ചം മാത്രമേ ഉള്ളുവത്രേ . അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു ...

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാതെയായി. മനസ്സ് വല്ലാതെ നോവുന്നു, മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് വെട്ടി വെട്ടി മുറിക്കുന്ന പോലെ... ഞാന്‍ പുറത്തേക്കും നോക്കിയിരിന്നു.... വേനലിന്റെ ചൂടില്‍ തളര്‍ന്നു നീര്ചാലായി ഒഴുകിയിരുന്ന നിളയില്‍ മഴ നല്‍കിയ വെള്ളം കുതിച്ചു പായുന്നു തുരുത്തുകല്‍ക്കിടയിലൂടെ ദൂരേക്ക് ദൂരേക്  അവ പോകുന്നു... പൊള്ളുന്ന നിളയുടെ നെഞ്ചില്‍ കുളിരേകാന്‍ അവ ഒഴുകി കൊണ്ടിരിന്നു ....   

ട്രെയിന്‍ പട്ടമ്പി സ്റ്റേഷനില്‍ എത്തി നിന്നു. അയാളുടെ കൈ പിടിച്ചു എല്ലാം ശരിയാകും എന്ന് പറഞ്ഞു അല്ലാതെ എന്ത് പറയാന്‍ ..... അമ്മയുടെ മടിയില്‍ അവള്‍ അപ്പോഴും ഉറങ്ങുകയാണ് ഉണര്‍ന്നാലും ഇരുട്ടിനെ വരവേല്‍ക്കുന്നവള്‍ക്ക് ഉറക്കം തന്നെ ...
അമ്മയോടും അനിയനോടും ഞാന്‍ തലയുടെ ചലനങ്ങള്‍ കൊണ്ട് യാത്ര പറഞ്ഞു. അവളെ വിളിക്കാന്‍ തുനിഞ്ഞ അമ്മയോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്തിനു ഞാന്‍ യാത്ര പറയണം ... ഇനി കാണുമോ കണ്ടാലും അവള്‍കെന്നെ കാണാന്‍ ഒക്കുമോ ? മനസിലാകുമോ ? ഇരുണ്ട വെളിച്ചത്തിന് മുന്നില്‍ നിന്നും കേള്‍കുന്ന എത്രയെത്ര ശബ്ദങ്ങള്‍ ഉണ്ടാകും ... അവള്കെല്ലാവരും ഒരു പോലെ .. പിന്നെ എന്തിനു അവളെ ഞാന്‍ ഉണര്‍ത്തണം .. എന്തിനു അവളെ ഇരുട്ടിലേക്ക് ക്ഷണിക്കണം ... അവള്‍ ഉറങ്ങട്ടെ ... ഇരുട്ടില്‍ ഇരുട്ടിനെ ശപിക്കാതെ അവള്‍ ഉറങ്ങികൊള്ളട്ടെ ... പോകാന്‍ നേരം അവളുടെ കണ്ണടക്കിടയിലൂടെ ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി .... അവള്‍ ഇരുട്ടില്‍  വിശ്രമിക്കുകയാണ് ഇരുട്ടിലേക്ക് ഉണരാന്‍ ...

 മഴത്തുള്ളികള്‍ പ്ലാട്ഫോമിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ ശക്ത്തിയായി വീണുകൊണ്ടിരിന്നു.  പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ആ കണ്ണുകള്‍ തുറന്നു എന്നെ നോക്കിയിരുന്നത് ഓര്‍മയിലേക്ക് വന്നു കൊണ്ടിരിന്നു  .. പിന്നീട് പലതവണ മഴയുള്ള ദിനങ്ങളില്‍  ആ കണ്ണുകള്‍ എന്‍റെ ഓര്‍മകളിലേക്ക് ഓടി വന്നു ഞാന്‍ വിളിക്കാതെ തന്നെ. ഇന്നും ആ കണ്ണുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു ...ഇന്നും ഞാന്‍ ആ കണ്ണുകളെ തേടുന്നു, ഒരു മഴയത്ത് നനഞ്ഞ പീലികളുമായി ആ മഴ നനഞ്ഞ കണ്ണുകള്‍ കാണുമെന്നു ഞാന്‍ പ്രധീക്ഷിക്കുന്നു ........

2.12.12

വര്‍ണ്ണങ്ങളുടെ ലോകം





എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല മോള് കരയുക തന്നെയാണ് ... ഇടക്കൊക്കെ എന്റടുത്തു നിന്ന് തല്ലു കിട്ടാറുണ്ട്, അവള്‍ കരയാറുമുണ്ട് പക്ഷെ ഇത് അവളുടെ കുസൃതിക്കു താന്‍ അല്പം അതികം വേദനിപ്പിച്ചോ എന്നൊരു തോന്നല്‍.
അടുത്തു ചെന്ന് അവളുടെ തലയില്‍ തലോടി, അവള്‍ കൈ തട്ടി, അവന്‍ അവള്‍ക്കു മുന്നില്‍ കുനിഞ്ഞിരിന്നു ആ മുഖത്തേക്ക് നോക്കി ചുവന്നു തുടത്ത കവിളിലൂടെ നിറഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നു ... അവന്റെ കണ്ണ് നിറഞ്ഞു ...

ഇക്ക അറിയാതെ തല്ലിയതല്ലേ മോളു... നീ വാ നമുക്ക് ഇക്കയുടെ മുറിയില്‍ പോവാം ..... അവള്‍ക്കു വലിയ ഇഷ്ട്ടമാണ് തന്റെ മുറിയില്‍ വരുന്നത് .... ധാരാളം ബുക്കുകളും കളറുകളും പിന്നെ കൂട്ടിവെക്കുന്ന അല്ലറ ചില്ലറ വസ്തുക്കളുമായി എല്ലാം അവള്‍ക്കു കൌതുകം ഉണര്‍ത്തുന്നതാണ് ... ഞാനില്ലാതെ അവിടെ കയറരുതെന്നാണ് ഓര്‍ഡര്‍ ....എന്നും രാവിലെ അവള്‍ റൂമില്‍ വരും തന്നെ വിളിച്ചുണര്‍ത്താന്‍ കുറെയേറെ വിളിച്ചിട്ടും എണീക്കുന്നില്ലങ്കില്‍ പിന്നെ വെള്ളം എടുത്തു തന്‍റെ തലയിലൂടെ ഒഴിക്കും , പിന്നെ അവിടെ ഒരു യുദ്ധമാവും കുറെ കാലം മുന്നേ തുടങ്ങിയതാ ഇത് രാവിലെ തന്‍റെ അടുത്ത നിന്ന് ഒരു തല്ലു മേടിചാലെ അവള്‍ക്കു സമാധാനമാകൂ .. ചില ദിവസം അവളെ പിടിക്കാതെ അവന്‍ പിറകെ ഓടും പിടികിട്ടിയില്ലന്നു കാണുമ്പോള്‍ അവള്‍ ഗോഷ്ട്ടി കാണിക്കും അവന്‍ ചിരിച്ചു നിന്ന് തിരികെ പോരും അവന്‍റെ അലാറം അതായിരിന്നു ...

പക്ഷെ അവന്‍ എത്ര വിളിച്ചിട്ടും അവള്‍ റൂമിലേക്ക്‌ പോരാന്‍ കൂട്ടാക്കിയില്ല ... ഒരു തേങ്ങല്‍ അവളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിന്നു. അവന്‍ നേരെ അടുക്കളയില്‍ പോയി ...
"നീ അവളെ വല്ലാതെ അടിച്ചു, ഞങ്ങളെയൊക്കെ ചീത്ത പറയും അവളെ തല്ലുന്നതിനു എന്നിട്ടിപ്പോള്‍"
ഉമ്മയുടെ വാക്കുകള്‍ ഒരു കൂര്‍ത്ത അമ്പുപോലെ തന്‍റെ ഹൃദയം കീറിമുറിച്ചു പോയപോലെ തോന്നി അവന്‍ക്ക് .

"ഉമ്മ അത് പിന്നെ, ഞാന്‍.... ഓഫീസിലെ ചില പ്രശ്നങ്ങള്‍ .. അതിനിടക്കാ അവള്‍ കൊഞ്ചലുമായി ഞാന്‍ ഒന്ന് രണ്ടു തവണ പറഞ്ഞതാ വീണ്ടും വന്നു ... അറിയാതെ ഒന്ന് കൊടുത്ത് പോയി " ....


"മ്... അത് പോട്ടെ ... അവള്‍ മെഡല്‍ കാണിച്ചു തന്നോ ? "


"മെഡലോ എന്തിന്റെ ?


" ഹ നവഗാധര്‍ക്ക് സ്കൂളില്‍ പെയിന്റിംഗ് ഉണ്ടായിരുന്നത്രേ അവള്‍ക്കു ഒന്നാം സമ്മാനം കിട്ടി അത് കാണിക്കാനാകും നിന്‍റെടുത്തു വന്നത് "...


അവന്‍ എണീറ്റ് അവളുടെ അരികില്‍ ചെന്നു തേങ്ങലിന്റെ ശക്ത്തി കുറഞണ്ണു ...


"മോളെ എവിടെ മെഡല്‍ ഇക്കാക്ക് കാണിച്ചു തരില്ലേ"


അവള്‍ മടക്കി പിടിച്ച കൈ തുറന്നു


അവന്‍ മെഡല്‍ എടുത്തു അവളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു ആശംസകള്‍ നേര്‍ന്നപ്പോള്‍ അവളുടെ മുഖം തെളിഞ്ഞു ...


"ഇപ്പൊ പിണക്കമൊക്കെ മാറിയില്ലേ" ?


അവള്‍ തലയാട്ടി ... കൈക്കിട്ടു ഒരു കുത്തും കൊടുത്തു അവള്‍ ഓടി ....

"മോനെ മറ്റന്നളാണ് അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ടത് നിനക്ക് ലീവ് കിട്ടുമോ ?"

"ഹ ഞാന്‍ ഓര്‍ത്തിരിന്നു ലീവിന് പറഞ്ഞിട്ടുണ്ട് കിട്ടണം. ഉമ്മ വിളിച്ചു ബുക്ക് ചെയ്തോ"?


"വിളിചിരിന്നു അവര്‍ ചെല്ലാനാ പറഞ്ഞത് ബുക്കിംഗ് വേണ്ടാന്നു ഇതിപ്പോ കുറെ ആയില്ലേ .. എന്തായാലും ആ ടോക്റെര്‍ നല്ലവനാ ഇവളെ നമുക്ക് തിരിച്ചു തന്നില്ലേ ... അല്ലാഹുവിന്റെ കാവല്‍ അയാള്‍ക്കും നമുക്കും ഉണ്ടാകട്ടെ" ...


ഉമ്മ ഒരു നെടുവീര്‍പ്പുമായി അടുക്കളയിലേക്കു പോയി


രണ്ടു വര്‍ഷം മുന്നേ ഒരു പനി വന്നതായിരിന്നു ചെകിങ്ങില്‍ അവളുടെയും ഞങ്ങളുടെയും ചിരി തല്ലികെടുതിയാണ് റിപ്പോര്‍ട്ട് വന്നത് ... ബ്ലഡ്‌ കാന്‍സര്‍ .. കൈവിട്ടു പോകുമെന്നതില്‍ നിന്നും തിരിച്ചു വരവ് അല്ലാഹുവു ഞങ്ങളുടെ കൂടെ നിന്ന നേരം. ഇപ്പോള്‍ എട്ടിലേക്ക്, ക്ലാസ് തുടങ്ങി കുറച്ചേ ആയിട്ടുളൂ ... ഹോസ്പിറ്റലില്‍ വരവ് ഇനി കുറയുമെന്നാണ് കഴിഞ്ഞ തവണ ഡോക്റെര്‍ പറഞ്ഞത്.. പഠിത്തത്തില്‍ മിടുക്കിയാണ് പൈന്റിങ്ങും പാട്ടും ഒക്കെയായി ഹൈ സ്കൂളില്‍ അവള്‍ താരമായണ്ണു ... തന്റെ വര അവള്‍ക്കും കിട്ടിയണ്ണു തന്നെക്കാള്‍ നന്നായി വരക്കും എന്ന് പറയാം... തനിക്കോ അതികം മുന്നേറാന്‍ ആയില്ല അവളെ എങ്കിലും വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് വിടണം. ഇത്തവണ സംസ്ഥാന തലത്തില്‍ പ്രൈസ് നേടും എന്ന് അവള്‍ പറഞ്ഞിട്ടുണ്ട് ... അന്നവള്‍ക്ക് താന്‍ എന്ത് കൊടുക്കും ...


                                     പുറത്തെ മഴയും നോക്കി കിടക്കുമ്പോള്‍ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വിരിപ്പിനെ ചുംബിച്ചു, അവളെ തല്ലിയ നീറ്റല്‍ മനസ്സില്‍ പുകഞ്ഞു കൊണ്ടിരിന്നു ... കാര്യമില്ലാതെ തല്ലി.. അല്ലങ്കിലും താന്‍ ഇങ്ങനെയാ ചെയ്യാനുള്ളതെല്ലാം ചെയും എന്നിട്ട് ....പുറത്തു മഴ ശക്ത്തിയായി പെയ്യാന്‍ തുടങ്ങി പുതപ്പു മൂടി അവന്‍ ഉറക്കത്തെ കൂട്ട് പിടിച്ചു...

                             പുലര്‍ക്കാലം അവനെ വരവേറ്റത് കുത്തിയൊഴുകി വരുന്ന മഴ വെള്ള പാച്ചിലുപോലെയായിരിന്നു. അതില്‍ നീന്താന്‍ അറിയാത്ത ഒരു കൊച്ചു കുട്ടിയെ പോലെ അവന്‍ പേടിച്ചു വാവിട്ടു കരഞ്ഞു, ചുറ്റും ദയനീയമായി തനിക്ക് നേരെ നീളുന്ന കണ്ണുകള്‍ മാത്രം ആരും ഒരു കൈ സഹായത്തിനില്ല, അല്ല അവര്‍ക്കാര്‍ക്കും അതിനു കഴിയില്ല, കരയുന്നുണ്ട് പക്ഷെ ശബ്ദം മാത്രം പുറത്തു കേള്‍ക്കുന്നില്ല തന്റെ ഹൃദയവും പറിച്ചു കൊണ്ട് പോകുന്നു, ചില ഓര്‍മ്മകള്‍ തലയില്‍ പ്രകമ്പനം ഉളവാക്കുന്നു, താന്‍ എവിടെയെന്നോ എന്താനന്നോ അറിയാതെ അലഞ്ഞു നടക്കുന്നു, ഒന്നും വ്യക്തമാകുന്നില്ല വര്‍ണ്ണങ്ങള്‍ കൊണ്ട് കോരിയിട്ട ചില അവ്യക്തമായ വരകള്‍ മാത്രം. യന്ത്രത്തെ പോലെ താന്‍ എന്തൊക്കെയോ ചെയ്തു ആരുടെയൊക്കെയോ കൂടെ പോയി , ഹൃദയം തകര്‍ന്നു കരഞ്ഞു യാത്രയാക്കി. തിരികെ വന്നു തളര്‍ന്നിരിന്നു . പലരും വന്നു യാത്രചോദിക്കുന്നു.ആശ്വസിപ്പിക്
കുന്നു .. ഒന്നും വ്യക്തമാകുന്നില്ല .. ശരീരം തളരുന്നപോലെ, ചുറ്റും എല്ലാം കറങ്ങി നടക്കുന്നു, അവ തന്റെ തലയ്ക്കു ചുറ്റും വേഗത്തില്‍ കറങ്ങുന്നപോലെ, കണ്ണുകളില്‍ ഇരുട്ടുമൂടി പതിയെ തണുത്തുറഞ്ഞ തറയിലേക്ക് ചാഞ്ഞു .

തലയിലൂടെ വെള്ളം ഒഴുകിയപ്പോഴാണ് എണീറ്റത് .. "നിന്നെ ഞാന്‍ "


ചാടി എണീറ്റ്‌ അവള്‍കൊപ്പം ഓടാന്‍ തുനിഞ്ഞു


                       വെള്ളകുപ്പി എടുത്തു പരസ്പ്പരം തല്ലു കൂടിയിരുന്ന അമ്മായിയുടെ കുട്ടികള്‍ പേടിച്ചു പതുങ്ങി നിന്നു... ഒരു നിമിഷം സ്ഥലകാല ബോതം വീണ്ടെടുത്തു കട്ടിലില്‍ തന്നെ ഇരിന്നു ... ഹൃദയം നുറുങ്ങുന്ന പോലെ, കണ്ണുകള്‍ നിറഞ്ഞു തുടങ്ങുന്നു,ഇന്നലെത്തെ ചെയ്തികള്‍ ഓര്‍ത്തെടുത്തു. ചിലവ ഓര്‍മ്മ വരുന്നു , തറയിലേക്ക് പതിക്കുന്നത് ഓര്‍മ്മയുണ്ട് , ആരോ തന്നെ ഇവിടെ കൊടുന്നു കിടത്തിയിരിക്കുന്നു. സംശയത്തോടെ അവന്‍ കുട്ടികളെ നോക്കി അവര്‍ പേടിച്ചോ എന്തോ , അവര്‍ എന്തോ പറഞ്ഞു പുറത്തേക്ക് ഓടി ....യാതാര്ത്യങ്ങളിലേക്ക് അവന്റെ ചിന്തകള്‍ ഓടാന്‍ തുടങ്ങി തന്നെ വിളിക്കാന്‍ മോള്‍ വന്നില്ല, ഇനി അവള്‍ ഒരിക്കലും വരില്ല .... വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് അവള്‍ യാത്രയായി ആരോടും ഒന്നും പറയാതെ ....

അവന്‍ പടികള്‍ ഇറങ്ങി പൂമുഖത്തേക്ക്‌ നടന്നു ... അമ്മായികളും എളാമമാരും മറ്റു അടുത്ത ബന്ധുക്കളെല്ലാം ഉണ്ട് .. കൂട്ടത്തില്‍ അവന്‍ ഉമ്മയെ ഒരു നോക്ക് തിരഞ്ഞു ഇല്ല ... പാവം എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.


"അവന്റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല " - കൂട്ടത്തില്‍ ആരോ പറയുന്നത് കെട്ടു...


പൂമുഖത്ത് കസേരയില്‍ പേപ്പറും എടുത്തു ഇരിന്നു...മഴ ചെറുതായി ചാറുന്നുണ്ട് , മുറ്റത്തു വലിച്ചു കെട്ടിയ ടാര്‍പായയില്‍ നിന്നും വീഴുന്ന വെള്ളം ഒഴുക്കി വിടാന്‍ എളാപ്പ കുട്ടികളെ കൊണ്ട് ചാല് കീറിക്കുന്നുണ്ട് ... ഇന്നലെ ആളുകള്‍ ഇരിന്ന ചുകപ്പും നീലയും സ്റ്റൂളുകള്‍ ആരൊക്കെയോ അടുക്കി വെച്ചിരിക്കുന്നു, ഇന്നലെ മോളു കിടന്ന പലക കട്ടില്‍ മുറ്റത്തിന് ഒരു വശത്ത്‌ മഴ നനഞ്ഞു കിടക്കുന്നു..... അവള്‍ അതില്‍ നിന്നും മഴ കൊള്ളുകയാണല്ലോ ഈ കുട്ടി എന്താ കാണിക്കുന്നത് പനി പിടിച്ചാല്‍ അവള്‍ തന്നെ വിളിക്കുന്നുണ്ട് അവള്‍കൊപ്പം നിന്നു മഴകൊള്ളാന്‍ ആയിരിക്കും, ശരിയാക്കിത്തരാം... പേപ്പര്‍ താഴെവെച്ചു കട്ടിലിനരികിലേക്ക് ചെന്നു, അവള്‍ നിന്നു തുള്ളിചാടുകയാണ് തന്‍റെ നേര്‍ക്ക് കൈ നീട്ടുന്നുണ്ട് പിടിച്ചു കയറ്റാന്‍ , മഴ നനഞ്ഞു വിറക്കുന്നുണ്ടോ അവള്‍,


"എന്താ മോനെ ഈ കാണിക്കുന്നത് ഈ മഴയത്ത് ഇങ്ങനെ വന്നു നിക്കണതെന്തിനാ ? "


എളാപ്പ വന്നു പിടിച്ചപ്പോഴാണ് താന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്നതറിഞ്ഞത്


"എളാപ്പ... ന്‍റെ മോളൂ ..." അവന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.. നാവു ഇറങ്ങിയ പോലെ.. കണ്ണു നീര്‍ മഴതുള്ളികള്‍ക്കൊപ്പം നനഞ്ഞിറങ്ങി.


"നീ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഉമ്മയുടെ അവസ്ഥ എന്തായിരിക്കും , നീയല്ലേ ഉമ്മയെ ആശ്വസിപ്പിക്കേണ്ടത്. ചെല്ല് ഉമ്മ നിന്നെ തിരക്കുന്നുണ്ടാകും ".


അകത്തേക്ക് കയറുമ്പോള്‍ ഒന്നുടെ ആ കട്ടിലിലേക്ക് നോക്കി അവള്‍ അവിടെ നിന്നു തന്നെ വീണ്ടും വിളിക്കുന്നുണ്ട് ...