Followers

26.7.15

അന്നും ഇന്നും


അന്ന് , നിന്റെ മിഴികളില്‍ നീ ഒളിച്ചു വെച്ചത്
പ്രണയത്തിന്റെ വിടരാത്ത മലരുകളായിരിന്നു
നിന്റെ മൊഴികളില്‍ നീ അടച്ചു പിടിച്ചത്
ഹൃദയത്തിന്റെ തുറക്കാത്ത വാതിലുകാളായിരിന്നു,
കണ്ണീരില്‍ കുതിര്‍ന്ന് കാലം കടന്നു പോയപ്പോള്‍
നാം തിരിച്ചറിഞ്ഞത് എവിടെയോ നമുക്ക് നഷ്ട്ടപെട്ട
സുന്ദര മുഹൂര്‍ത്തങ്ങളായിരിന്നു .
ഇന്ന് , ഓര്‍മകളുടെ ഭാരം കൊണ്ട് നീലിച്ച മനസിനെ
ഞാന്‍ സൂക്ഷിച്ച് വെക്കാം ,
ഒരിക്കല്‍ കൂടി ആ ഹൃദയം തുറക്കുന്നതും കാത്ത്

നെടുവീര്‍പ്പ്

ഒരു തിരിച്ചു പോക്ക് സദ്യമല്ല എന്നറിയാം എങ്കിലും നിന്റെ ഓര്‍മകളില്‍ ഇങ്ങനെ ലയിച്ച് കഴിയണം . നഷ്ട്ടങ്ങളുടെ കണക്കെടുപ്പിലൂടെ അല്ല നമുക്കായി മാത്രം ലഭിച്ച നിമിഷങ്ങളുടെ ഓര്‍മകളിലൂടെ ആണ് ഇന്നെന്റെ ചിന്തകള്‍, ഹൃദയബന്ധങ്ങളുടെ അതിര്‍വരമ്പുകളിലൂടെ നാം കൈകോര്‍ത്തു നടന്നിരുന്നതെപ്പോഴോ പിടിവിട്ടു ഇരു ദിശയിലേക്കു മാറിയതെന്തിനോ വിധിയെന്ന വിത്തിന്റെ ചവര്‍പ്പ് നുകരാനായിരുന്നെന്നു തോന്നുന്നു. ചികഞ്ഞെടുത്തിരുന്ന ഓര്‍മകളേക്കാള്‍ ഇന്നെനിക്കു ജീവനേകുന്നത് തിരികെ ലഭിച്ച നഷ്ട്ട പ്രണയത്തിന്റെ കുപ്പിവളപോട്ടുകളാണ്. ബാല്യത്തില്‍ വിവിധ നിറങ്ങളില്‍ വളപൊട്ടുകള്‍ കൂട്ടിവെച്ച എന്റെ ഹൃദയത്തിന്റെ നിഷ്കളങ്കത ഇന്ന് നിന്റെ വാക്കുകളാല്‍ ഒഴുകിവരുന്ന പ്രണയത്തിന്റെ വര്‍ണ്ണ പൊട്ടുകളായി ഞാന്‍ സൂക്ഷിച്ച് വെക്കാം. തുന്നി കൂട്ടിയ പട്ടുറുമാലുപോലെ ഞാന്‍ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കാം , ഒടിവില്‍ ഒരു നൂലിഴയാല്‍ വലിച്ചെടുത്തു അകലേക്ക്‌ നടന്നകലില്ല എന്നോരുറപ്പ് മാത്രം മതി എനിക്ക്. അടുക്കാനാകില്ലങ്കിലും അകലാന്‍ തുനിയതിരിക്കാമല്ലോ ...

നിറമുള്ള സ്വപ്‌നങ്ങള്‍


നിറമുള്ള സ്വപ്‌നങ്ങള്‍
നഷ്ട്ടങ്ങളുടെ കണക്ക്
പുസ്തകത്തില്‍ നീ 
എഴുതിചേര്‍ത്തിരുന്ന ചില
വരികളായിരുന്നേക്കാം ഞാന്‍,
കാലങ്ങള്‍ക്കിപ്പുറം
കനല്‍ പേറുന്ന മനസ്സിലെ
ഒരിക്കലും അണയാത്ത
തീ കനലായി മാറിയേക്കാം.
ഓര്‍മകളുടെ തിരയിളക്കത്തില്‍
ഉലയുന്ന മനസ്സുമായി
നീ കരതേടുന്നുണ്ടാവാം
ഉള്ളു പിടപ്പിച്ചു
നീ തിരിച്ചറിയാതെ പോയത്
എന്റെ സ്നേഹമായിരുന്നില്ല
ചേര്‍ന്നിരുന്നു കണ്ടിരുന്ന
നിറമുള്ള സ്വപ്നങ്ങളായിരിന്നു.


ഞാനും എഴുതി ചേര്‍ത്തിട്ടുണ്ട്
നിറങ്ങള്‍ മായ്ഞ്ഞ്
തേങ്ങലുകളാല്‍ അലങ്കരിച്ച
ഇരുണ്ട ദിനരത്രികളെ,
അന്ന് പിണങ്ങി നിന്നിരുന്ന
ഉറക്കമെന്ന വിരുന്നുകാരനെ,
ചുരുണ്ട് കൂടി കിടന്നിരുന്നപ്പോള്‍
ചുരുട്ടിയ കയ്ക്കുള്ളില്‍
പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ,
നീ ഏറെ ഇഷ്ട്ടപെട്ടിരുന്ന കവിളുകളെ
തലോടി ഒഴുകിയിരുന്ന
കണ്ണുനീര്‍ തുള്ളികളെ,
പിടഞ്ഞു മിടിചിരുന്ന
ഹൃദയത്തിന്റെ വിങ്ങലുകളെ,

എഴുതി തീര്‍ത്ത്‌ ഞാനെന്റെ
മനസിന്റെ മച്ചില്‍ സൂക്ഷിക്കാം,
ഒരിക്കല്‍ നീ അണയുമ്പോള്‍
കണക്ക് പറഞ്ഞ് നിരത്താനല്ല
അത് വരേയ്ക്കും നിന്റെ ഓര്‍മകളുമായി
എനിക്ക് കൂട്ട് കൂടാന്‍
പുഞ്ചിരി മായ്ച്ചു വഴക്ക് കൂടാന്‍
മുഖം കറുപ്പിച്ചു പിണക്കം നടിക്കാന്‍
ഒരിക്കല്‍ കൂടി ....
ഒരിക്കല്‍ കൂടി നാം കണ്ട
നിറമുള്ള സ്വപ്ങ്ങളെ താലോലിക്കാന്‍