Followers

24.2.13

കഴിഞ്ഞ രാവില്‍ ------- 11-07-2008





ഇന്നെന്തേ സൂര്യന്‍ ഉദിക്കുന്നില്ലേ.....ഹ... സമയമാകുന്നത്തെ ഉള്ളു അല്ലെ , ഇനിയും എത്ര നേരമിരിക്കനമിങ്ങനെ ...

കണ്ടോ പനിനീര്പോലും ഉണര്ന്നിഞട്ടില്ല,ഇനിയിപ്പോ എന്നോട് പിണങ്ങിയതാകുമോ?.... നേരം പുലരുംബോഴേക്കും നീ വിരിയുമല്ലോ...ഇത്തവണ ഞാന്‍ കാണും നിന്റെ ഉണരല്‍ കുറെ കാലമായി ഞാന്‍ കൊതിക്കുന്നു നീ വിരിയുന്നത് ഒന്ന് കാണാന്‍.
നിലാവും കുറവാണോ? ഈ മേഘങ്ങള്‍ ഇങ്ങേനെ നിന്നാല്‍ പിന്നെ എങ്ങേനെയാ നിലാവുണ്ടാകുക അല്ലെ? ഇവട്ടകള്കുംന അസൂയയാ എന്റെ ചന്ദ്രനോട്....
തണുത്ത കാറ്റിന്റെ പുണരല്‍ അവനെ കോരിത്തരിപ്പിച്ചു പുതപ്പെടുത്തു മേലില്‍ ചുറ്റി ജനാലയില്‍ ചാരി പനിനീര്പൂോവിനെയും നോക്കിയിരിന്നു...
ദേ.. അവന്‍ വിരിയുകയാണല്ലോ... എന്തൊരു ചന്തമാ നിനക്ക് സ്വര്ഗ.കവാടം ഇങ്ങേനെയാ തുറക്കുക എന്ന് ഒരിക്കല്‍ എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.എന്തൊരു സുഗന്തമാ ഇന്നുനിനക്ക്,ഇത്രയതികം ഇതിനു മുന്പുണ്ടായിട്ടില്ലല്ലോ?.അതോ ഞാന്‍ ഉണരുംബോഴേക്കും കുറയുന്നതാണോ?..എന്തായാലും ഈ സുഗന്തം മത്തു പിടിപ്പിക്കുന്നു...
കണ്ടില്ലേ സൂര്യന്പോലും ഉണര്ന്നുര നിന്റെ സുഗന്തം കിട്ടിയിട്ടാണോ എന്നും ഇവന്‍ വരാറ്...
അല്ല എന്തേ ഇത്ര താമസിച്ചത് എത്ര നേരമായി ഞാന്‍ നിന്നെയും കാത്തു ഇവിടെ ഇരിക്കുന്നു ..
....................................................................
ഓ അത് ശരിയാ ഞാന്‍ നേരെത്തെ ഉണര്ന്നതാനല്ലോ ഞാന്‍ അത് മറന്നു ട്ടോ അതാ..
നീ ഇല്ലാതെ ഒരു രസവുമില്ല നീ ഇല്ലങ്കില്‍ ആരും വരുന്നില്ല എല്ലാവര്ക്കും ഇരുട്ടിനെ ഭയമാ.... പിന്നെ ഇന്നെങ്കിലും എന്നെ നിന്റെ അടുത്തേക്ക്‌ കൊണ്ട് പോകുമോ ?എത്ര നാളായി ഞാന്‍ നിന്നോട് പറയുന്നു,മേഗങ്ങളോട് നീ പറയുമോ നീ പറഞ്ഞാല്‍ അവര്‍ കേള്ക്കും എന്നെ ഒന്ന് എടുത്തു കൊണ്ടുവരാന്‍ പറ.....
ഹും,ആ കള്ളാ ചിരി കണ്ടാല്‍ എനിക്കറിയാം നീ എന്നെ പറ്റിക്കും
......
ഇല്ലേ?
.....
സത്യമായിട്ടും?..
.................................................................................................................................................
ഇല്ല നിന്നെ ഞാന്‍ ഒരിക്കലും കുറ്റപെടുത്തില്ല പരാതിയും പറയില്ല പോരെ?
.................................................................................
പിന്നെ ഇന്നൊരു പ്രത്യേകത ഉണ്ട് എന്താനന്നരിയുമോ?
..........
ആത്യം ഞാന്‍ പുരത്തിരങ്ങട്ടെ ട്ടോ എന്നിട്ട് നേരെ സംസാരിക്കാം ...
ഇന്നെന്റെ പിറന്നാളാണ്...
...........?
എത്രയെന്നോ.. അത് ഞാന്‍ പറയില്ല..
കളിയാക്കില്ലെന്നു ഉറപ്പാണെ
........................
എന്നാ ഞാന്‍ പറയാം ആരും കേള്ക്കടണ്ട ഇരുപത്തി.....................
എന്ത് സമ്മാനമാ നീ എനിക്ക് തരിക....
..................................................?
വേറെ ഒന്നും വേണ്ട എന്നെ അവിടെക്കൊന്നു കൊണ്ട് പോകുമോ?....
അത് മതി....
...................................................................
ചൂടോ എനിക്കോ ഞാന്‍ നിന്നെ എത്ര കാലമായി കാണാന്‍ തുടങ്ങിയിട്ട് നീ അവനെ ഇങ്ങു വിട് മേഘത്തിന് മുകളിലിരുന്നു ഈ ലോകമെനിക്കൊന്നു കാണണം...എന്നിട്ട് വേണം അബുക്കാനോടും,സിസിലിചെചിയോടും,ധാസപ്പനങ്കിളിനോടുമൊക്കെ ഒന്ന് പറയാന്‍ .... അവരൊക്കെ വിമാനത്തില്‍ കയറിയിട്ടുണ്ടാത്ത്രെ എന്താ പത്രാസന്നരിയുമോ നിനക്ക്?
നീ അവനെ ഇങ്ങു വിട് ..
............?
അതെ അവന്‍ തന്നെ ... വേഗം....
അപ്പൂപ്പന്‍ താടി പോലെ പാറിനടന്ന മേഘ ചുരുളുകള്‍ താഴെക്കിറങ്ങാന്‍ തുടങ്ങി ... പതിയെ പതിയെ അവനു മുന്നില്‍ അവ പരവതാനിപോലെ നിന്നു.
"എന്നാ ഞാന്‍ കെറുവാണേ ... അയ്യോ ഞാനിതുവേരുമൊരു പുകച്ചുരുലാനന്ന്നല്ലേ കരുതിയത്‌ ഇതിപ്പോ ബാപ്പുട്ടിക്കാടെ വീട്ടിലെ സോഫപോലെയുണ്ടല്ലോ "
എന്തായാലും നിനക്കെന്നോട് സ്നേഹമുണ്ട് .... ആ വണ്ടിപോട്ടെ വേകം പോട്ടെ ....."
കാറ്റിലിളകുന്ന ആലിലപോലെ അവനെയും കൊണ്ട് മേഘമാങ്ങനെ മേലോട്ടുയര്ന്നു ...
പുഴയും,മലയും,അവന്റെ കണ്ണുകള്ക്ക്ന‌ കുളിര്മുയേകി,പാട്ടുപാടി പക്ഷികള്‍ വട്ടം കൂടി സന്തോഷത്താല്‍ അവന്‍ തുള്ളിച്ചാടി
....................
"പിന്നെ ഒന്ന് ചുമ്മാതിരി ഇത്രയും സന്തോഷമുണ്ടാകുംബോഴല്ലേ ഒതിങ്ങിയിരിക്കുക "
.....................
"നീ പേടിക്കണ്ട ഞാന്‍ വീഴാതെ നോക്കി കൊള്ളാം "
.......................
അതൊന്നുമില്ല ഇനിയിപ്പോ വീണാല്‍ തന്നെ എന്റെ മണ്ണാ അവനെന്നെ പിടിച്ചോളും
നിന്നെപോലെ തന്നെയാ അവനും എന്നോട് വല്ല്യ സ്നേഹമാ"
ഹോ ഈ കാറ്റെന്താ ഇങ്ങെനെ ഒന്ന് ച്ചുംമാതിരിന്നൂടെ ?അല്ലെങ്കിലും ഞാന്‍ എന്തെങ്കിലും ചെയ്‌താല്‍ ഇവനത് കണ്ടൂടാ എന്റെ ചെടികളൊക്കെ ഇവന്‍ നശിപ്പിക്കും ഇപ്പൊ ദേ....
വേണ്ടാട്ടോ എനിക്ക് നില്ക്കാ്നാകുന്നില്ല
ഞാന്‍ വീഴുമേ
ഒന്ന് പതുക്കെ
വേണ്ടാ........അയ്യോ അമ്മേ................................
തണുത്തുറഞ്ഞ മണ്ണിന്‍ വിരിമാറിലെക്കവന്‍ പതിച്ചു ... നെറ്റിതടത്തില്‍ നിന്നും ചോരയോലിചിറങ്ങി....
കണ്ണുകള്‍ അടയാന്‍ തുടങ്ങി ... പത്തിയടഞ്ഞ കണ്ണുകളില്‍ അവന്‍ മ മണ്ണിനെ നോക്കി..........
"എന്തെ എന്നെ പിടിക്കഞ്ഞേ ? നീ ചതിച്ചതാണോ എന്നെ ?
എനിക്ക് വല്ലാതെ വേദനിക്കുന്നു ....
നിന്റെ ദാഹം തീര്ന്നോ എന്റെ രക്ത്തം കുടിച് ....
കുടിച്ചോ വേണ്ടുവോളം കുടിച്ചോ മഴകിട്ടിയിറ്റ് കുറെ നാളായല്ലോ
കുടിച്ചോ നിന്റെ ദാഹം തീരട്ടെ ....നിന്റെ ദാ"......

"ഡോക്ടര്‍ ........ഡോക്ടര്‍ "
"എന്താ എന്ത് പറ്റി" ?
ഡോക്ടര്‍ സുനിലവിടെ
അവിടെ ?"
വേഗം വരൂ റൂമില്‍ "
ദാ അവന്‍ വിളിച്ചിട്ട് മിണ്ടുന്നില്ല "....
പുതപ്പിനുള്ളില്‍ നിന്നും തലമാത്രം കാണിച്ചു ജനലില്‍ പിടിച്ചവന്‍ പുറത്തോട്ടും നോക്കിയിരിക്കുന്നു ഡോക്ടര്‍ അടുത്തെത്തി അവനെ വിളിച്ചു തോളില്‍ പിടിച്ചതും അവന്‍ ബെഡിലേക്ക് മറിഞ്ഞു
പള്സ്ി ചെക്ക് ചെയ്തു ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു ...
"അവന്‍ പോയി" ഡോക്ടര്‍ നടന്നു നീങ്ങി
"പാവം ഒരുപാട് വേധനയനുഭവിച്ചു ഒരുപാട് ധുക്കവും ഒടുവില്‍ ഇന്ന് തന്നെ "
"അതാണ്‌ സിസ്റ്ററെ അവന്റെ വിധി നമ്മള്‍ എന്ത് ചെയ്യാന "
മുഖത്തെ മൂടികൊണ്ട് പുതപ്പിട്ടു എല്ലാവരും റൂമില്‍ നിന്നും പുറത്തിറങ്ങി
പുറത്തു വണ്ടിയുടെ ഹോണ്‍ നിലക്കാതെ അടിച്ചു ......
ഡോക്ടര്‍ ആംബുലന്സ്ു എത്തി "
"ഹും എന്നാ എടുക്കാന്‍ പറഞ്ഞോളു"
സ്ട്രെച്ചറില്‍ അവന്റെ ശരീരവും വെച്ചുകൊണ്ട് നടന്നു നീങ്ങുമ്പോള്‍ നോക്കിനിന്ന കണ്ണുകളില്‍ കണ്ണുനീര്‍ വിരുന്നെത്തി ....
പനിനീര്പൂ്വിന്റെ സുഗന്തമാവിടെയാകെ പരന്നു.....
"എന്തൊരു സുഗന്തമാണ് ഇന്നതിനു "
"അവന്‍ ഉണ്ടാക്കിയതാണ് അതെന്നല്ല ഇവിടെ കാണുന്ന ഒട്ടുമിക്കവും,അവ്ട്ടെകള്ക്ക്് വെള്ളമൊഴിക്കാന്‍ പോലും ആരെയും സമ്മതിക്കാറില്ല "
സ്ട്രെച്ചെര്‍ ആമ്ബുലന്സിലേക്ക് കയറ്റിയതും മഴത്തുള്ളികള്‍ മണ്ണിനെ ചുംബിച്ചു ....
മൂകമായ തേങ്ങലുകള്ക്കു ചെവികൊടുക്കാതെ ആംബുലന്സ്ള നീങ്ങിത്തുടങ്ങി ... ഇരു വശത്തുമുള്ള ചെടികളെയും പിന്നിലാക്കി 'തെനിക്കര മാനസികാര്യോഗ്യ കേന്ദ്രം" എന്നെഴുതിയ ഗൈറ്റും കടന്നു വാന്‍ പറന്നു... ദൂരെ അങ്ങ് ദൂരേക്ക് ..... അവിടെ ആരോ, കഴിഞ്ഞ രാവ്മുതല്‍ അവനെയും കാത്തിരിക്കുന്നു......
ശുഭം

No comments:

Post a Comment